2008 ഇൽ ഇറങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രമാണു Boy in the striped pajamas. ബ്രൂണൊ എന്ന എട്ടു വയസുള്ള ജെർമൻ ബാലൻ ആണൂ കേന്ദ്ര കഥാപത്രം. ബ്രൂണോയുടെ പിതാവ് ജർമൻ ആർമിയിലെ ഒരു ഉയർന്ന സൈനിക ഉദ്ധ്യോഗസ്തനാണൂ. ബ്രൂണൊയും അമ്മയും ചേചിയും പുതിയ വീട്ടിലേക്കു മാറുകയാണൂ, തന്റെ കൂട്ടുകാരെ വിട്ടു പൊകുന്നതിൽ ബ്രൂണൊക്കു വിഷമമുണ്ട്. പുതിയ വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു .പക്ഷെ കനത്ത കാവലും പുറത്തു പോകുന്നതിനുള്ള വിലക്കും മൂലം കൊച്ചു ബ്രൂണോക്കു അവിടം പെട്ടന്നു ബൊറടിക്കൻ തുടങ്ങി. ഒരു ദിവസം അവൻ ഒരു പുതിയ കാര്യം കണ്ടു പിടിച്ചു, റൂമിലെ ജനലിൽ കൂടി പുറത്തേക്കു നോക്കിയാൽ ദൂരെ ഒരു ഫാം ഹൗസ്.
“ചിലപ്പോൾ അവിടെ എനിക്കു കളിക്കാൻ ഫ്രണ്ട്സിനെ കിട്ടും”
അവൻ അമ്മയോടു പാഞ്ഞു നോക്കി, പക്ഷെ അമ്മ സമ്മതിചില്ല. അങ്ങനെയിരിക്കെ ബ്രൂണൊയുടെ അഛൻ തന്റെ മക്കളെ സമകാലീന സംഭവങ്ങൾ പഠിപ്പിക്കാൻ ഒരു ട്ടൂട്ടറെ ഏർപ്പാടാക്കുന്നു. അയാൾ തന്റെ ഉള്ളിലുള്ള ജൂത വിരോധം മുഴുവൻ കുട്ടികളിലേക്കു പകരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ജൂതനായ വേലക്കാരൻ പാവേലിനെ കൂട്ടുപിടിച്ചു അവൻ പുറത്തു ചാടുന്നു. നടന്നു നടന്നു അവൻ എത്തുന്നതു ഫാം ഹൗസിന്റെ അടുത്താണ്. പക്ഷെ അവനു അകത്തു കടക്കാൻ കഴിഞ്ഞില്ല. കാരണം മുള്ളുവേലികൾ കൊണ്ട് അടച്ചു ഫാം ഹൌസ് സുരക്ഷിതമാക്കിയിരുന്നു. പ്രവേശന കവാടം കണ്ടുപിടിക്കാൻ അവനു കഴിഞ്ഞില്ല. അവിടെ അവനു ഒരു കൂട്ടുകാരനെ കിട്ടുന്നു.-ഷിമൂൽ. മുള്ളുവേലികൾക്കു അപ്പുറവും ഇപ്പുറവും ഇരുന്നു അവർ പരിചയപെട്ടു. അവൻ ഒരു വരയാൻ പൈജാമ ധരിച്ചിരുന്നു.
“എന്തു കൊണ്ടണു നീ പൈജമയിട്ടിരിക്കുന്നതു” -ബ്രൂണോ ചോദിച്ചു
“ഇതു പൈജാമയല്ലാ . യൂണിഫോമാണു. ഇവിടെ എല്ലാവർക്കും ഉണ്ടു ഇത്.”- ഷിമൂൽ പറഞ്ഞു
വാസ്തവത്തിൽ ബ്രൂണോ എത്തിയതു ഒരു നാസി കോൺസെണ്ട്രേഷൻ ക്യാമ്പിന്റെ പുറകിലാണു. ഷിമൂൽ ഒരു ജൂത ബാലനാണെന്നു ബ്രൂണോയ്ക്ക് അറിയില്ല. അവർ തമ്മിൽ അടുത്തു. ബ്രൂണോ വീട്ടിൽ നിന്നും പലഹാരങ്ങൾ ഷിമൂലിനു കൊണ്ടു കൊടുത്തു. ഒരു ദിവസം തന്റെ വീട്ടിൽ ഷിമൂലിനെ കണ്ടു അവൻ അംബരന്നു, താല്കാലികമായി വീട്ടു വേലക്കു ക്യാമ്പിൽ നിന്നും കൊണ്ടു വന്നതായിരുന്നു അവനെ. ബ്രൂണൊ കൂട്ടുകാരനു ഒരു കഷ്ണം കേയ്കു കൊടുത്തു , ആ സമയത്തു ഒരു പട്ടാളക്കാരൻ വന്നു ഷിമൂലിനെ വിരട്ടാൻ തുടങ്ങി. താൻ അതു മോഷ്ടിച്ചതല്ലെന്നും ബ്രൂണൊ തന്നെതാണെന്നും ഷിമൂൽ പറഞ്ഞു, പക്ഷെ ആ സമയത്തു ബ്രൂണൊ ഷിമൂലിനെ അരിയില്ലാ യെന്നു പറഞ്ഞു രക്ഷപ്പെട്ടു. പിറ്റേന്നു കണ്ടപ്പോൾ മോഷ്ടിച്ചതിനു കിട്ടിയ ശിക്ഷ അവന്റെ മുഖത്തു കാണാമായിരുന്നു. ബ്രൂണോയ്ക്കു കുറ്റബോധം തോന്നി.
ക്യാമ്പിൽ തടവുകാരെ ഒരു വലിയ മുറിയിലിട്ടു ജീവനോടെ കത്തിക്കുന്ന പതിവുണ്ട്. ഇതു സഹിക്കാൻ വയ്യാതെ ബ്രൂണോയുടെ അമ്മ തിരിച്ചു പോകാൻ വീട്ടിൽ കലഹം തുടങ്ങിയിരുന്നു , അങ്ങനെ പോകാനുള്ള ദിവസം വന്നെത്തി. ബ്രൂണോ പതിവു പോലെ ക്യാമ്പിൽ ചെന്നു. ഷിമൂലിനൊടു അവൻ ഒരു യൂണിഫോം അധികം കൊണ്ടുവരാൻ പറഞ്ഞിരുന്നു. ബ്രൂണോ ഒരു പിക്കാസു കൊണ്ടുവന്നിരുന്നു. അവൻ അതുകൊണ്ടു വേലിയുടെ അടി കുഴിച്ചു നൂണ്ടു ഇപ്പുറം കടന്നു. രണ്ടു പേരും ക്യാമ്പിൽ തടവുകാരെ പാർപിച്ചിരിക്കുന്ന വലിയ മുറിയിൽ പോയി. പെട്ടെന്നു കുറെ പട്ടാളക്കാർ വന്നു എല്ലാവരേയും പുറത്തേക്കു കൊണ്ടു പോയി. ഒരു മുറിയിലേക്കു എല്ലവരേയും കയറ്റി, ബ്രൂണോയും ഷിമൂലും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ.
“ആരും പേടിക്കേണ്ടാ നിങ്ങളെ കുളിപ്പിക്കാൻ കൊണ്ടു വന്നതാണൂ”.- ഒരു പട്ടാളക്കാരൻ അവരോടു പറഞ്ഞു.
ബ്രൂണോയെ തിരഞ്ഞു തിരഞ്ഞു എല്ലാവരും ക്യാമ്പിൽ തന്നെ എത്തി...പക്ഷെ വൈകിപ്പോയിരുന്നു....അതു തടവുകാരെ കത്തിക്കുന്ന മുറിയായിരുന്നു....ഇരുട്ടിൽ , വെള്ളം വരുന്നതും കാത്തു മുകളിലോട്ടു നോക്കി നില്കുന്ന അവർക്കു മേൽ വെടിമരുന്നു വീഴാൻ തുടങ്ങി...വാതിൽ പുറത്തു നിന്നും ഭദ്രമായി അടച്ചിരുന്നു...
“ചിലപ്പോൾ അവിടെ എനിക്കു കളിക്കാൻ ഫ്രണ്ട്സിനെ കിട്ടും”
അവൻ അമ്മയോടു പാഞ്ഞു നോക്കി, പക്ഷെ അമ്മ സമ്മതിചില്ല. അങ്ങനെയിരിക്കെ ബ്രൂണൊയുടെ അഛൻ തന്റെ മക്കളെ സമകാലീന സംഭവങ്ങൾ പഠിപ്പിക്കാൻ ഒരു ട്ടൂട്ടറെ ഏർപ്പാടാക്കുന്നു. അയാൾ തന്റെ ഉള്ളിലുള്ള ജൂത വിരോധം മുഴുവൻ കുട്ടികളിലേക്കു പകരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ജൂതനായ വേലക്കാരൻ പാവേലിനെ കൂട്ടുപിടിച്ചു അവൻ പുറത്തു ചാടുന്നു. നടന്നു നടന്നു അവൻ എത്തുന്നതു ഫാം ഹൗസിന്റെ അടുത്താണ്. പക്ഷെ അവനു അകത്തു കടക്കാൻ കഴിഞ്ഞില്ല. കാരണം മുള്ളുവേലികൾ കൊണ്ട് അടച്ചു ഫാം ഹൌസ് സുരക്ഷിതമാക്കിയിരുന്നു. പ്രവേശന കവാടം കണ്ടുപിടിക്കാൻ അവനു കഴിഞ്ഞില്ല. അവിടെ അവനു ഒരു കൂട്ടുകാരനെ കിട്ടുന്നു.-ഷിമൂൽ. മുള്ളുവേലികൾക്കു അപ്പുറവും ഇപ്പുറവും ഇരുന്നു അവർ പരിചയപെട്ടു. അവൻ ഒരു വരയാൻ പൈജാമ ധരിച്ചിരുന്നു.
“എന്തു കൊണ്ടണു നീ പൈജമയിട്ടിരിക്കുന്നതു” -ബ്രൂണോ ചോദിച്ചു
“ഇതു പൈജാമയല്ലാ . യൂണിഫോമാണു. ഇവിടെ എല്ലാവർക്കും ഉണ്ടു ഇത്.”- ഷിമൂൽ പറഞ്ഞു
വാസ്തവത്തിൽ ബ്രൂണോ എത്തിയതു ഒരു നാസി കോൺസെണ്ട്രേഷൻ ക്യാമ്പിന്റെ പുറകിലാണു. ഷിമൂൽ ഒരു ജൂത ബാലനാണെന്നു ബ്രൂണോയ്ക്ക് അറിയില്ല. അവർ തമ്മിൽ അടുത്തു. ബ്രൂണോ വീട്ടിൽ നിന്നും പലഹാരങ്ങൾ ഷിമൂലിനു കൊണ്ടു കൊടുത്തു. ഒരു ദിവസം തന്റെ വീട്ടിൽ ഷിമൂലിനെ കണ്ടു അവൻ അംബരന്നു, താല്കാലികമായി വീട്ടു വേലക്കു ക്യാമ്പിൽ നിന്നും കൊണ്ടു വന്നതായിരുന്നു അവനെ. ബ്രൂണൊ കൂട്ടുകാരനു ഒരു കഷ്ണം കേയ്കു കൊടുത്തു , ആ സമയത്തു ഒരു പട്ടാളക്കാരൻ വന്നു ഷിമൂലിനെ വിരട്ടാൻ തുടങ്ങി. താൻ അതു മോഷ്ടിച്ചതല്ലെന്നും ബ്രൂണൊ തന്നെതാണെന്നും ഷിമൂൽ പറഞ്ഞു, പക്ഷെ ആ സമയത്തു ബ്രൂണൊ ഷിമൂലിനെ അരിയില്ലാ യെന്നു പറഞ്ഞു രക്ഷപ്പെട്ടു. പിറ്റേന്നു കണ്ടപ്പോൾ മോഷ്ടിച്ചതിനു കിട്ടിയ ശിക്ഷ അവന്റെ മുഖത്തു കാണാമായിരുന്നു. ബ്രൂണോയ്ക്കു കുറ്റബോധം തോന്നി.
ക്യാമ്പിൽ തടവുകാരെ ഒരു വലിയ മുറിയിലിട്ടു ജീവനോടെ കത്തിക്കുന്ന പതിവുണ്ട്. ഇതു സഹിക്കാൻ വയ്യാതെ ബ്രൂണോയുടെ അമ്മ തിരിച്ചു പോകാൻ വീട്ടിൽ കലഹം തുടങ്ങിയിരുന്നു , അങ്ങനെ പോകാനുള്ള ദിവസം വന്നെത്തി. ബ്രൂണോ പതിവു പോലെ ക്യാമ്പിൽ ചെന്നു. ഷിമൂലിനൊടു അവൻ ഒരു യൂണിഫോം അധികം കൊണ്ടുവരാൻ പറഞ്ഞിരുന്നു. ബ്രൂണോ ഒരു പിക്കാസു കൊണ്ടുവന്നിരുന്നു. അവൻ അതുകൊണ്ടു വേലിയുടെ അടി കുഴിച്ചു നൂണ്ടു ഇപ്പുറം കടന്നു. രണ്ടു പേരും ക്യാമ്പിൽ തടവുകാരെ പാർപിച്ചിരിക്കുന്ന വലിയ മുറിയിൽ പോയി. പെട്ടെന്നു കുറെ പട്ടാളക്കാർ വന്നു എല്ലാവരേയും പുറത്തേക്കു കൊണ്ടു പോയി. ഒരു മുറിയിലേക്കു എല്ലവരേയും കയറ്റി, ബ്രൂണോയും ഷിമൂലും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ.
“ആരും പേടിക്കേണ്ടാ നിങ്ങളെ കുളിപ്പിക്കാൻ കൊണ്ടു വന്നതാണൂ”.- ഒരു പട്ടാളക്കാരൻ അവരോടു പറഞ്ഞു.
ബ്രൂണോയെ തിരഞ്ഞു തിരഞ്ഞു എല്ലാവരും ക്യാമ്പിൽ തന്നെ എത്തി...പക്ഷെ വൈകിപ്പോയിരുന്നു....അതു തടവുകാരെ കത്തിക്കുന്ന മുറിയായിരുന്നു....ഇരുട്ടിൽ , വെള്ളം വരുന്നതും കാത്തു മുകളിലോട്ടു നോക്കി നില്കുന്ന അവർക്കു മേൽ വെടിമരുന്നു വീഴാൻ തുടങ്ങി...വാതിൽ പുറത്തു നിന്നും ഭദ്രമായി അടച്ചിരുന്നു...